Monday, 24 December 2018

Banis of Bharathanatyam

Bani or tradition is a term used to describe the dance technique and style specific to a guru or school.  Banis are usually named as the village of the guru , even though exceptions are there.
Bharathantyam which was also known as Sadir,  originated from Tamilnadu and was practiced by Devadasis .Even though it was banished , by the Britishers, the Tanjore quartet Chinnaih, Ponnaiah, Sivanandam and vadivelu re-edited and refined the dance form.The major descendants of Bharathantyam are Nattuvanar parampara and Devadasi parampara.

Major banis include Tanjore, Vazhuvur, Pandanallur,Kanchipuram,Tiruvidaimaruthur, Karaikkal etc..The naunces in these styles are very subtle.The salient features of different styles are listed below:

Tanjore:

  • Nritta and Nritya elements are blended in an equal proportion
  • Deep sitting postures combined with adavus and theermanams
  • Emphasis on Sringara abhinaya
Vazhuvur style:

  • Wide range of dancing pace
  • Static postures are inserted, most often in the thillana, to break the monotony and to add  the variety of rhythms
  • Soft facial abhinaya
  • Abhinaya is more subtle with natyadharmi, so that it is not overdone
  • Smooth flow of adavus
  • Extremely elaborate movements
  • Deep sitting positions
  • Variety of positions on floor
  • Rich sringar element
  • Lasya dominates thandava
  • Dancers body from the waist up is slightly bent forward
  • Leaps are introduced into every jathi
  • More karvais or intervals in jathi
  • Performanace begins with Thodaya mangalam
  • Entrance of the stage from the wings
Pandanallur style:
  • Deep sitting positions
  • Predominantly Padartha abhinaya
  • Its Lasya of padams is rather slow and difficult to perform
  • Performed in 3 levels: 
    • Deep sitting levels
    • On the ground
    • Standing positions
    • while moving or jumping
  • Broad sweeping movements
Kanchipuram/BalaSaraswathi
  • Emphasized the precision of basic stances
  • The rhythmic tempo and subtleties of abhinaya
Tiruvidaimaruthur

Famous triplet Lalith Ragini padmini were the propogators of this style

Karaikkal:
  • Uncanny sense of laya making the technique vibrant
  • Combination of intricate and tough nuances of rhythm
  • Powerful grip in reciting the laya and clear theermanams
  • Juxtapositionig forward movements with diagonal palcements/side movements and warming up the empos gradually
Kattumannar Kovil Bani:
  • Less Jump and more footwork
  • Erect posture
  • Pure and clear arm movements which were firm without being right and left and rounded without being slippery
Mysore School:
  • Use of Sanskrit slokas in abhinaya
Other than these banis there are kalakshetra Bani and Kalamandalam style of bharathanatyam.A dancer can select any of these banis without changing the basic structure of the dance form.


Courtesy: Sandhya Ramakrishnan's paper on different Banis of bharathanatyam.
 



Sunday, 23 December 2018

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യന്‍ ഭരണഘടനയും

പ്രതീകാത്മകവും  സങ്കീര്‍ണവുമായ ഉള്ളടക്കത്തോട് കൂടി ആവര്‍ത്തിച്ചു പോരുന്ന രീതികളാണു ആചാരാനുഷ്ഠാനങ്ങള്‍. ഒരു സമൂഹമോ സമുദായമോ അവരുടെ വിശ്വാസങ്ങള്‍ അനുയായികളില്‍ അനുശാസിക്കുകയുംതങ്ങളുടെ സാമൂഹ്യ നിലനില്പിനായി പിന്‍ഗാമികള്
 അവ കാലങ്ങളായി ചെയ്തു പോരുകയും  ചെയുമ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ പാരമ്പര്യമായി മാറുന്നു.

ആദിമ കാലഘട്ടത്തില് പ്രകൃതിയുടെ ചാക്രിക സ്വഭാവത്തെ കുറിക്കുന്നതിനായിരുന്നു ആചാരാനുഷ്ഠാനങ്ങളെങ്കില്‍
വേദകാലഘട്ടത്തോടെ അതു സാമുദായികവും സാമൂഹികവുമയ ആവര്‍ത്തനങ്ങളായി മാറി.ഇന്നത്തെ ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍
 ഈ ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തിയെകുറിച്ച് പറയുമ്പോള്‍അവയെ നന്നായി വിശകലനം  ചെയ്യേണ്ടത് അനിവാര്യമാണു്‌കേവലമായ യുക്തി ബോധം കൊണ്ടു മാത്രമോ കാമ്പില്ലാത്ത അന്ധവിശ്വാസങ്ങള്‍ കൊണ്ടു മാത്രമോ നേരിട്ട് തോല്പിക്കേണ്ട വിഷയമല്ല ഇവിടെ കിട്ടിയിരിക്കുന്നത്.
 

ഭാരതത്തില്‍ ആചരാനുഷ്ഠാനങ്ങള്‍ ജന്മം കൊണ്ടത് വേദകാലഘട്ടത്തിലാണെന്ന് ചരിത്രം പറയുന്നു. ഋഗ്വേദത്തിലെ പുരുഷസൂക്തശ്ലോകത്തിലൂടെയാണു്‌ ചാതുര്‍വര്‍ണ്യം  എന്ന സങ്കല്പം  ഭാരതമണ്ണില്‍ പിറന്നത്‌പരമപുരുഷന്റെ ശിരസ്സില് നിന്ന് ബ്രാഹ്മണനുംകരങ്ങളില്‍ നിന്ന് ക്ഷത്രിയനുംതുടകളില്‍ നിന്ന് വൈശ്യനുംപാദങ്ങളില്‍ നിന്ന് ശൂദ്രനും ഉണ്ടായി എന്നത്രെ.ഭൂമിയില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന ശിരസ്സില്‍ നിന്നും വന്നവരാണു കേമന്മാര് എന്നുള്ള വിവേചനം ഉണ്ടാകാതിരിക്കാന്‍
 ആകാം ഭഗവാനെ അനന്തശയനനായി വിഭാവനം ചെയ്തത്അതിലൂടെഎല്ലാ അംഗങ്ങളും തുല്യമാണെന്നും  അവിടെ
  നിന്നുണ്ടായ മനുഷ്യര്‍  ലോക നന്മക്കു വേണ്ടി ഒന്നിച്ച് വര്‍ത്തിക്കണമെന്നും അര്‍ഥമാക്കിയിരിക്കുന്നത്രേഎല്ലാവരിലും ഒരുപോലെ ഭഗവാനെ ദര്‍ശിക്കുവാനുംഎല്ലാവരും തുല്യരാണെന്നുമുള്ള   'സമദര്‍ശനം'  എന്ന സനാതന ധര്‍മത്തിലെ ചിന്താ സരണിയാകാം ഈ സൂക്തതിന്റെ കാതല്‍ഒരു തരത്തില്‍  പറഞ്ഞാല്‍ഒരു സമൂഹത്തിന്റെ സുസ്ഥിരതയ്ക്കു അവശ്യം വേണ്ട 4വിഭാഗങ്ങളടങ്ങുന്ന അവസ്ഥയെ നമ്മള്‍  ചാതുര്‍വര്‍ണ്യം  എന്നു വിളിച്ചപ്പോള്‍,പാശ്ചാത്യര്‍ അതിനെ ഫ്യുടലിസ്റ്റ് വിഭാഗങ്ങളായി കണ്ടു

പില്കാലത്ത്ഓരോ വിഭാഗങ്ങളും  താന്താങ്ങള്കു ലഭിച്ച കുലതൊഴിലുകള്‍ മാത്രം പഠിച്ച്ജീവിക്കുന്നവരായിഓരോ തൊഴിലിനും  അന്തസ്സും  പദവിയും  കല്പിച്ചു നല്കപ്പെടാന്‍ തുടങ്ങിഅതിനു അടിത്തറ പാകിയത് മനുസ്‌മൃതി പോലുള്ള ധര്‍മ്മ ശാസ്ത്രങ്ങള്‍
 ആയിരുന്നുഭഗവദ് ഗീതയിലും സനാതന ധര്‍മത്തിലും പറയപ്പെട്ട ലോക സംഗ്രഹവും സമദര്‍ശനവും സൌകര്യ പൂര്‍വം  വിസ്മരിക്കപെട്ടുപകരം,മുന്‍ജന്മപാപങ്ങളാല്‍ ഒരുവന്‍ താഴ്ന്ന കുലത്തില്‍ പിറക്കുന്നു എന്നു പുനര്‍ജന്മത്തിന്റെയും  ആത്മീയതുടെയും  മറവില്‍ പഠിപ്പിച്ചു.പിന്നീടു കൊളൊനിയല്‍ ഭരണകാലത്തു വിഭാഗീയതയും വര്‍ണവിവേചനവും പ്രാദേശികാടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും ജാതി വ്യവസ്ഥയായി തഴച്ചു വളര്‍ന്നുമുന്‍പ് പറഞ്ഞത് പോലെമനുസ്‌മൃതിഓരോ വര്‍ണവും പാലിക്കേണ്ട ചട്ടങ്ങള്‍
സമാഹരിച്ചിട്ടുണ്ട്ഓരോ വര്‍ണത്തിനും ആരേ കല്യാണം കഴിക്കണംഎങ്ങനെ കല്യാണം കഴിക്കണംആരെ പൂജിക്കണംഎന്തു കഴിക്കണം,എന്തു ധരിക്കണം,എല്ലാത്തിനും ചിട്ടവട്ടങ്ങളുണ്ട്.വേദ പഠനം ബ്രാഹ്മണന്മാര്‍ക്കെങ്കില്‍
ശൂദ്രര്‍ക്കു അതു നിഷിധ്ധമാണ്.കള്ളു കുടിക്കുന്നത് ബ്രാഹ്മണര്‍ക്കു കൊടും പാപമെങ്കില്‍
ശൂദ്രര്‍ക്കു അതിനുള്ള അവകാശം മനു നല്കി.മറ്റുള്ളവര്‍ ഇട്ടുപയോഗിച്ച വസ്ത്രങ്ങളുംഅവന്‍ കഴിച്ചതിന്റെ ബാക്കിയും കഴിക്കാനേ ശൂദ്രനു വിധി നല്കിയുള്ളൂഒരേ ര്‍ണത്തില്‍ പെട്ടവര്‍
  തമ്മില്‍ മാത്രമെ കല്യാണം  നടക്കാന്‍ പാടുള്ളൂ എന്നുംഓരോ ര്‍ത്തിലെസ്ത്രീകള്‍ ഉടുക്കേണ്ട സാരിയുടെ നീളവുംഅണിയാന്‍
 അനുവദിക്കപ്പെട്ട ആഭരണങ്ങളുംര്‍ക്കൊക്കെ കിണറില്‍ നിന്നും വെള്ളം കോരാമെന്നുംഓരോരുത്തര്‍
 അമ്പലത്തിലേക്ക് കയറേണ്ട വാതിലിനെ പറ്റിയും  ഒക്കെ വ്യാഘ്യാനങ്ങളുണ്ടായി.

പലപ്പോഴും തിരസ്കരിക്കപ്പെട്ട വിഭാഗങ്ങള്‍ അടുത്ത ജന്മമെങ്കിലും സവര്‍നായി ജനിക്കാന്‍വേണ്ടിഎല്ലാ അടിമത്തരങ്ങള്‍ക്കും നിന്നു കൊടുത്തുഅടുത്ത ജന്മവും തന്റെ സവര്‍ ജന്മം കാത്തു സൂക്ഷിക്കാന്‍ വേണ്ടി  സവര്‍ന്‍,തന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അത്യന്തം ശ്രദ്ധയൊടെയും സൂക്ഷ്മതയോടെയും നിര്‍വഹിച്ചു പോന്നുഅതു കൊണ്ടു തന്നെയാണ്ഇന്ഡ്യന്‍ മഹാരാജ്യത്ത് സവര്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍കും അനുഷ്ടാനങ്ങള്‍കും ഇത്രയധികം പ്രാമുഖ്യം കല്പിച്ചു പോന്നത്അങ്ങനെ ഒരേ ര്‍ണത്തില്‍ പെട്ടവര്‍ താന്താങ്കളുടെ വ്യക്തിത്വനിലനില്പിനും തങ്ങളെ തമ്മില്‍ തിരിച്ചറിയുന്നതിനും അവര്‍ പല ആചാരങ്ങളും ഉണ്ടാക്കിയെടുത്തു നിലനിര്‍ത്തി.

സ്ത്രീകളെ സംബന്ധിച്ചും അനുഷ്ഠാനങ്ങള്‍ ഏറെ ഉണ്ടായിരുന്നു.നാണവും അച്ചടക്കവും ഒതുക്കവും ഉള്ളവരാണു യഥാര്‍സ്ത്രീകള്‍
 .ഒച്ചയുയര്‍ത്തി സംസാരിക്കുവാനോ പുരുഷന്റെ മുഖത്തു നോക്കിസംസാരിക്കുന്നതൊ അവള്ക്  നിഷിധ്ധമയിരുന്നു.ഒരു പുരുഷനെയും സ്ത്രീയെയും വ്യഭിചരിച്ചതിനു ശിക്ഷിക്കുന്നതിനുപോലും വിവേചനം ഉണ്ടായിരുന്നുദിവ്യ സ്നാനം ചെയ്ത് പുരുഷനെ ശുദ്ധീകരിക്കുമെങ്കില്‍, സ്ത്രീയെ കുടുംബത്തില്‍ നിന്നും ഭ്രഷ്ട് കല്പിച്ച് ജീവിതകാലം മുഴുവന്‍ ഒറ്റപെടുത്തുമായിരുന്നു.

പര്ദാ എന്ന ആചാരം  ഹിന്ദു സ്ത്രീകളും  മുസ്ലിം  സ്ത്രീകളും  ആചരിച്ചു പോന്നുമറ്റു പുരുഷന്മാരുടെ മുമ്പില്‍വെച്ച് ഭര്‍ത്താവിനോട് സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ലഹിന്ദു സ്ത്രീകള്‍ ഇതാചരിച്ചിരുന്നു എന്നതിന്റെ തെളിവാണു,ഇന്നും  ചില ഉത്തരേന്ത്യന്‍
 ഹിന്ദുസ്ത്രീകള്‍  ആരാധനാലയങ്ങളില്‍  കയറുമ്പോള്‍,തലയില്‍ ദുപ്പട്ടയിടുന്നത്.സ്ത്രീകളുടെ പാതിവ്രത്യത്തിനും കന്യകാത്വത്തിനും അത്രമേല്‍ പ്രാധാന്യം കല്പിച്ചതു കൊണ്ടാകാംസ്ത്രീകളെ സസൂക്ഷ്മം  വീക്ഷികുന്നതിനുള്ള പ്രവണത ഇന്നും സമൂഹത്തിലുള്ളത്.

മൂത്രംരക്തംമരണം വിയര്‍പ്പ്തുപ്പല്‍ തുടങ്ങിയ ശരീര സംബന്ധമായ ദ്രവങ്ങള്‍ ല്ലാം അശുദ്ധമായി കണക്കാക്കി വന്നുമണ്ണിനടിയില്‍
,അഴുക്കില്‍  വളരുന്ന ഉള്ളി, കിഴങ്ങുമൊക്കെ സവര്‍നു ര്‍ജ്യമായിരുന്നു.

ക്രൈസ്തവരുടെയും ബുദ്ധമതസ്തരുടെയും ഇസ്ലാമുകലുടെയും ഹൈന്ദവരുടെയും ആചാരനുഷ്ഠാനങ്ങള്‍ പ്രത്യക്ഷത്തില്‍  വ്യത്യസ്തമെങ്കിലും അന്തര്‍ധാര ഒന്നുതന്നെഉപവാസവും നൊയമ്പുംമാമോദീസയും ഉപനയനവും ഒക്കെ ഇങ്ങനെതന്നെ.
 
പല ആചാരങ്ങളും കുടുംബകാരുടെ ഒത്തുചേരലിനൊരു കാരണമെങ്കിലുംഒട്ടുമിക്കതും  വിവേചനജന്യമായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.



കാലഹരണപ്പെട്ടതെങ്കിലും ചാരാനുഷ്ടാങ്ങളില്‍ പലതിലും അതതു കാലോചിതമായ സത്യവും ഉള്ളടക്കങ്ങളും ഉണ്ടായിരുന്നു.പണ്ട് ര്‍ത്തവസമയത്ത് സ്ത്രീകള്കു വിശ്രമം നല്കാനായി അവരെവീട്ടുപണികളില്‍ നിന്നും അകറ്റി നിര്‍ത്തണം.പക്ഷെഎല്ലാ വീടുകളിലും അവള്ക്  വിശ്രമം കിട്ടിയില്ലെങ്കിലൊ എന്ന ചിന്തയാകാംഒരു പക്ഷെ അവള്‍ ര്‍ത്തവസമയത്ത് വെള്ളം കോരിയാല്‍ കിണര്‍ ഇടിയുമെന്നും ഈശ്വര കോപം ഉണ്ടാകുമെന്നൊകെ പറഞ്ഞുവന്നത്സുമംഗലികള്‍ കുങ്കുമം ധരിക്കുന്നതിനും വെള്ളി മിന്ജിയണിയുന്നതിനും കൈകള്‍ കൂപ്പി നമസ്കാരം പറയുന്നതിനും അമ്പലത്തില്‍ മണിയടിക്കുന്നതിനും ഒക്കെ ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ട്.തല തെക്കോട്ട് വെച്ച് ഉറങ്ങരുത് എന്നുപറയുന്നത്ഭൂമിയുടെ കാന്തിക വലയത്തിനു അസമമായി കിടക്കാതിരിക്കാന്‍
 ആണത്രെ.

പക്ഷെ പലപ്പോഴും വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും ശാസ്ത്രീയതയും വസ്തുതുതയും പുറത്തു വന്നില്ലെന്നു മാത്റമല്ലഇപ്പോളും പഠിപ്പിക്കുന്നില്ല.പൌരാണിക മിത്തുകളെ വളച്ചൊടിച്ചിച്ചിലില്‍  നിന്നും യുക്തിയുക്തമായ വ്യഖ്യാനത്തിലേക്കും  ഇന്ത്യന്‍ സംസ്കാരത്തിന്റെ ഉറവിടങ്ങളിലേക്കും വെളിച്ചം വീശുന്ന ചരിത്ര ബോധത്തിലേക് നയിക്കാന്‍ വിശ്വസങ്ങളിലെ വസ്തു നിഷ്ഠത ഉപകരിക്കണംപുരാവസ്തുക്കളില്‍ നിന്നുംഗുഹാചിത്രങ്ങളില്‍ നിന്നുമൊക്കെ കിട്ടിയ തെളിവുവെച്ചുള്ള ഡി.ഡി കൊസമ്പിയുടെ പഠനങ്ങളും നമുക്ക് കാണിച്ചു തന്നത് യഥാര്‍ചരിത്റബോധം കൊണ്ട് ആധുനിക ജീവിതത്തിലെ സമസ്യകള്കു ഉള്കാഴ്ച പകരണം എന്നാണ്.



നമ്മുടെ ഇന്ത്യന്‍ തത്വചിന്ത എന്ന അതിമനോഹരമായ സങ്കല്പം ഇന്നുലോകമെമ്പാടും ആശ്ലേഷിക്കാന്‍
 തുടങ്ങിയയിരിക്കുന്നത് ആധുനികജീവിതത്തിലെ വള്ളിക്കെട്ടുകളില്‍ നിന്നു മനസ്സിനെ മുക്തമാക്കാനാണ്. ഒരു മതത്തിന്റെ മാത്രമാകുന്നതല്ല ഈ പൈത്രുകവും ചിന്താരീതിയും.ഭാരതീയന്റെ ഈ പൈതൃകത്തെ ഇന്നു ലോകമെമ്പാടും ബഹുമാനിക്കുന്നു. ആത്മീയതയുടെ ശ്രേഷ്ഠമായ ശാഖയായി മാറിയിരിക്കുന്നു യോഗഭഗവദ് ഗീത ഇപ്പോളും ക്രൈസിസ് മാനേജ്മെന്റിന്റെ അവസാനവാക്കായി പലരും കാണുന്നു.
പൌലൊകൊയ്ലൊയും ജോണ്‍ ആടംസും  പറയുന്നതും നയിക്കുന്നതും നമ്മുടെ ഏടുകളില്‍ പറയുന്ന നാലു തരം യോഗങ്ങളിലേക്കാണ്. അവനവന്റെആത്മാവിനെ പരമാത്മാവിനോട് ചേറ്ക്കുവാനാണ് ഓരോ വ്യക്തിയും ശ്രമിക്കുന്നത്അതായത് അവനവനിലെ ഈശ്വരനെ ഉദ്ദീപിപിക്കുവാനുള്ളആഹ്വാനം ആണ്; അവനവനിലെ നന്മയെയാണ്‍ ഈശ്വരന്‍ എന്നു പറയുന്നത്.അങ്ങനെ ചെയ്യുമ്പോള്‍ഒരുമനുഷ്യന്‍ സ്വയം ഈശ്വരന് ആകുന്നു.തത്വമസി!!!
ഇതു തന്നെയാണു ശബരിമലയിലെയും ജ്ഞാനാന്വേഷണം.ആത്മസാക്ഷാത്കാരം.
അവിടെ സ്ത്രീയെന്നൊ പുരുഷനെന്നൊ ഇല്ലഎല്ലാവരും ഈശ്വരനാണ്.അവര്‍ അന്യോന്യം അയ്യപ്പന്‍ എന്നു വിളിക്കുന്നു അഥവ മാളികപ്പുറത്തമ്മ എന്നുവിളിക്കുന്നുപക്ഷെഎല്ലാവര്‍ക്കും വിശ്വാസത്തിന്റെ  ഉന്നതതലത്തില്‍ എത്താന്‍ പറ്റില്ലായിരിക്കും എന്ന സംശയത്താലാകാംപുരുഷനെ അവന്റെ വ്രതത്തില്‍ പ്രലോഭനം  നല്കാതെ മാറിനില്ക്കാന്‍ പണ്ട് സ്ത്രീകളോട് ആവശ്യപെട്ടത്.അവിടെയും, എന്തുകൊണ്ട് പുരുഷന്‍ മാത്രം എന്ന ചോദ്യം ഇപ്പോളും ഉണ്ട്!! വാഗ്വാദത്തിലേക്ക് കടക്കുന്നില്ല!!

ഭാരതസംസ്കാരത്തിലും ര്‍ശനത്തിലും ര്‍ജവം കൊള്ളാനും ഊറ്റം കൊള്ളാനും നമ്മള്‍
 പഠിക്കേണ്ടിയിരിക്കുന്നുകാരണം എല്ലാം പാശ്ചാത്യവത്കരിക്കപ്പെടുമ്പോളും,ഗ്രീക്ക് പുരാവൃത്തങ്ങള്‍
കാലഹരണപെട്ടപ്പോളുംഭാരതീയനെയും അവന്റെ സംസ്കാരത്തിനും പ്രാധാന്യം കിട്ടുന്നത് നമ്മുടെ പുരാവൃത്തങള്ക് അടിത്തറയുള്ളത് കൊണ്ടാണ്.പ്‌റസക്തിയുള്ളത് കൊണ്ടാണ് .
ആശയപരമായും പ്രത്യയശാസ്ത്രപരമായും ഭൌതികവാദങ്ങളിലൂടെയും  ഒക്കെആചാരാനുഷ്ടാനങ്ങളെ അവലോകനം ചെയ്യാം.പക്ഷെ അതിലൂടെനമ്മുടെ തത്വചിന്തയെ തൃണവല്കരിക്കാന്‍വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല.
 
ഇത്രയേറെ ഋഷി പരമ്പര അവകാശപ്പെടാനുള്ള ഇന്ത്യയില്‍ പല അനാചാരങ്ങളും  ജനിച്ചെങ്കിലും  അവ നിലനിന്നതെങ്ങനെ നിലനില്പ് അന്നത്തെ സമൂഹത്തിനാവശ്യം  ആയിരുന്നോ നേരത്തേ സൂചിപ്പിച്ചതു പോലെ “വിശ്വ മാതൃതത്തെ വേദമഴുവിനാല്‍ വെട്ടി പുരോഹിത പാദത്തില്‍വെച്ചപ്പൊള്‍ഈശ്വരന്‍ ഒരു സ്വേഷ്ചധിപതി ആയിദുഷ്പ്രഭുത്വം  കൊടികുത്തി വാണുഅതായത് ഇതിഹാസങ്ങളെയും മതഗ്രന്ഥങ്ങളെയും പൌരാണികങ്ങളേയും അന്ധവിശ്വസജന്യമയ ര്‍ണനകളിലൂടെ വ്യാഖ്യാചിച്ചപ്പൊള്‍മതങ്ങളിലെ മൂല്യങ്ങള്‍പോയിഅവ വെറും അനാചാരമായി മാറി.

പ്രവാചകന്മാര്‍ ഭൂമിയില്‍ അവതരിച്ചപ്പോളും അനാചരങ്ങളെ പാടെ തച്ചുടക്കാന്‍ കഴിഞ്ഞില്ല;കാരണം അനേക നൂറ്റാണ്ടുകളായി സമുദായ മധ്യത്തില്‍ ആഴത്തില്‍ വേരൂന്നി പിടിച്ച ആചാരനുഷ്ടാനങ്ങളെയും വിശ്വാസങ്ങളേയും പാടെ പുഴകിക്കളയാന്‍ ശ്രമിക്കുന്നത് നിഷ്പ്രയോജനവും വ്യര്‍ഥവുമാണെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞു.ഇത് സമൂഹത്തിന്റെ ഒരു പൊതു സ്വഭാവം ആണ് സ്വഭാവം ഇപ്പോളും എത്ര പ്രസക്തമാണെന്ന് അടുത്തിടെ നടന്ന ശബരിമല പ്രശ്നവും മുത്തലാഖിനെ ചൊല്ലിയുള്ള വിവാദവും ചൂണ്ടികാണിക്കുന്നു.

 
സമൂഹത്തിന്റെ ഈ സ്വഭാവം മനസിലാക്കി മാത്രമെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റത്തിന്റെ വരുതിയിലേക്ക് കൊണ്ടുവരാന്‍ പറ്റുള്ളൂ. അങ്ങനെ മനസ്സിലാക്കിപഠിച്ച് അനാചാരങ്ങളെ മാറ്റി നവോത്ഥാനത്തിലൂടെ കാലങ്ങള്‍ കൊണ്ട് പ്രബുദ്ധരായവരാണ്‍ ഭാരതത്തിലെ ഒരു പിടി മനുഷ്യരെങ്കിലും. അന്നു നമ്മെ അതിനു തയ്യാറാക്കിയ നായകന്മാര്‍ അവലമ്പിച്ച വഴികള്‍ നിയമവും  നീതിയും ന്യായവും ആയിരുന്നു.
 

ആദര്‍ശാത്മകമായ നീതിന്യായ വ്യവസ്ഥ്തികള്‍ ഭരണഘടനയായി രൂപം പ്രാപിചപ്പോള്‍, അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ര്‍ജസംഭരണിയും   രാഷ്ട്രത്തിന്റെ അടിസ്ഥാനപ്രമാണമായും മാറി.ചീഫ് ജസ്റ്റിസ് ര്‍ഷലിന്റെ വാക്കുകളില്‍
 “ മനുഷ്യ നിര്‍മ്മിത സ്ഥാപനങ്ങള്ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക് ഒരു ജനതയെ കൊണ്ടുപോകാന്‍
 വേണ്ടി നിര്‍മ്മിക്കപെടുന്നതാണു രാജ്യത്തിന്റെ ഭരണഘടന.
 

 

അമര്‍ത്യാസെന്‍ തന്റെ നീതിയുടെ ആശയം എന്ന പുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥിതിയുടെ പ്രായോഗികതയെ പറ്റി പറയുന്നുണ്ട്.പൂര്‍ നീതി വ്യവസ്ഥ അഥവ പരിപൂര്‍ണമായും ല്ലാ സമൂഹതിന്റെയും ന്യായവാദത്തെ പരിഗണിക്കുകയും ഉള്കൊള്ളുകയും ചെയ്യുന്ന ഒരു നീതിവ്യവസ്ഥ പ്രായോഗികമല്ലനീതിന്യായ വ്യവസ്ഥിതിയുടെ ഒരു താരതമ്യ വാദസിദ്ധാന്തം ആണു സെന്‍ മുന്നോട്ട് വെയ്ക്കുന്നത്.
ഇതു തന്നെ ഭരണഘടനയുടെ പിതാവായ അംബേദ്കര്‍ താക്കീത് ചെയ്തിരുന്നു: “ 1950, 26 ജനുവരിയിലൂടെനമ്മള്‍
 വൈരുധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് നീങ്ങുകയാണ്.രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത ഉണ്ടായിരിക്കംഎന്നാല്‍ സാമൂഹികപരമായുംസാമ്പത്തികമായും നമ്മില്‍ അസമത്വം ഉണ്ടാകും."
 

 അടുത്തിടെ നടന്ന ജല്ലിക്കെട്ട് വിവാദം എടുത്താല്തങ്ങളുടെ ആചാരംസംരക്ഷിക്കണം എന്നു വാദിച്ചവര്‍
 ഒരു വശത്തെങ്കില്‍മൃഗസ്നേഹികളായവര് മറ്റൊരു വശത്ത്.2വാദങ്ങളും ശരിയാണ്. രണ്ടു കൂട്ടര്‍ക്കുമായിമുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചട്ടങ്ങള്‍ മാത്റം അവലംബിക്കുന്നത് ശരിയായ നിലപാടല്ലഇവിടെയാണു ജനാധിപത്യതിന്റെ വിരോധാഭാസം വീണ്ടും ചോദ്യം ചെയ്യപെടുന്നത്.ഒരു കൂട്ടരുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പൊള്‍, അത് പാലിക്കേണ്ടത് മറ്റുള്ളവരുടെ പൌരധര്‍മമാണ്.ഈ രണ്ടുകൂട്ടരുടെയും താത്പര്യങ്ങള്‍ ക്രമസമാധാനതിനുതകും വിധം സംരക്ഷിക്കപ്പെടുകയോ ഭേദഗതി വരുത്തുകയൊ ചെയ്യണം.വിവിധസമൂഹത്തെയും സമുദായങ്ങളെയും സ്വാധീനിക്കുന്ന തീരുമാനങ്ങളില്‍ ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങളെയും താത്പര്യങ്ങളെയും തിരിച്ചറിഞ്ഞ് കൊണ്ടുള്ള ഒരു സമവായത്തിലെത്താന്‍
 നീതിന്യായ വ്യവസ്ഥക്കു കഴിയണം.അതിനുതകുന്ന വിധത്തില്
 അയവും മുറുക്കവും സന്തുലിതാവസ്ഥയില്‍
 നിലനിര്‍ത്താന്‍ പ്രാപ്തമാകണം ഇന്ത്യന്‍ ഭരണഘടന.എല്ലാ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും  കണക്കിലെടുക്കണം എന്നുപറയുമ്പോള്‍ഉദ്ദേശിക്കുന്നത് ഭാരതീയ ചരിത്രത്തെയും സംസ്കാരത്തെയും വികൃതമായി വളച്ചൊടിക്കാതെര്‍ചകള്കും വിട്ടുവീഴ്ചകള്കും നല്കി യുക്തിസഹമയ തീരുമാനങ്ങള്‍ എടുക്കണമെന്നാണ്

 
ഇപ്രകാരം ഭരണഘടന ബഹുമുഖമാകുമ്പോള്‍, “ ഭരണഘടന രൂപകല്പന ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന യുഗങ്ങള്കു വേണ്ടിയാണു" എന്ന മഹാന്റെ വാക്കുകള്‍ സാര്‍ഥകമാകും.